20120306

പിറവം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നു് സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ല

മൂവാറ്റുപുഴ, മാര്‍ച്ച് 6: പിറവം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്‌ സംബന്ധിച്ച്‌ സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌. ഒരു പാര്‍ട്ടിക്കും വോട്ട്‌ ചെയ്യാന്‍ സഭ ആവശ്യപ്പെടില്ല. പൗരന്മാരുടെ അവകാശത്തില്‍ സഭ ഇടപെടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.

വോട്ടവകാശം പൌരാവകാശമാണ്, പൌരധര്‍മ്മവുമാണ്. അതു വിനയോഗിക്കുന്നതില്‍ സഭ ഇടപെടാറില്ല. പിറവം ഉപതിരഞ്ഞെടുപ്പില്‍ ദേശീയ സംസ്ഥാന പ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്യുന്നത്. മറിച്ച് പിറവത്തെ പ്രാദേശിക വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. ആരാണ് അതിന് ഉത്തമമെന്ന് ആളുകള്‍ക്ക് നിര്‍ണയിക്കാന്‍ കഴിയും. സഭാപ്രശ്നം സംബന്ധിച്ച് ആര് എന്ത് ചെയ്തു, ചെയ്യാതിരുന്നു, നീതി കിട്ടുന്നതു സംബന്ധിച്ച് എന്നീ കാര്യങ്ങളൊക്കെ വിശ്വാസികള്‍ക്ക് അറിയാം. കോലഞ്ചേരി പള്ളി പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം വിഫലമായിരുന്നുവെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.മനസ്സാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാന്‍ സഭാ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.എ. ബേബി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് മടങ്ങിയ ശേഷം മൂവാറ്റുപുഴയില്‍ ഭദ്രാസന അസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എ. ബേബിക്കൊപ്പം ബാബു എം. പാലിശ്ശേരി എംഎല്‍എയും ഉണ്ടായിരുന്നു. അര മണിക്കൂറിലേറെ മെത്രാപ്പോലീത്തയുമായി സംഭാഷണം നടത്തി.

രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വന്നതല്ലെന്നും വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
ചിരകാല പരിചയം പുതുക്കലിന്റെ മധുരനിമിഷങ്ങളായി ആ കൂടിക്കാഴ്ച. ഉച്ചയ്ക്ക് എം.എ. ബേബി കണ്ടനാട് ഈസ്റ് ഭദ്രാസന ആസ്ഥാനത്ത് എത്തി. അരമനയിലെ ഹാളിലിരുന്ന് അവര്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുമുണ്ടായിരുന്നു. 'ഞങ്ങള്‍ പഴയ പരിചയക്കാരാണ്. പരിചയം പുതുക്കാനാണ് അദ്ദേഹം വന്നത്. ഇവിടെയുള്ളപ്പോള്‍ വരാനും സംസാരിക്കാനും അവസരമാകകും-കൂടിക്കാഴ്ചയ്ക്കു ശേഷം മെത്രാപ്പോലീത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഭാപ്രവര്‍ത്തനങ്ങലെ കുറിച്ചാണ് സംസാരം തുടങ്ങിയത്. ഇടയ്ക്ക് സഭാതര്‍ക്കവും കടന്നുവന്നു. മെത്രാപ്പോലീത്ത തന്നെയാണ് വിഷയം എടുത്തിട്ടതും. "ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടുതന്നെ പൊതുസമൂഹത്തിനു വേണ്ടിയുള്ളപ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കോടതിവിധി ഉണ്ടായിട്ടും ഒന്നും നടക്കുന്നില്ല. ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഒന്നും ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ''-അദ്ദേഹത്തിന്റെ വാക്കുകളില്‍ ദുഃഖം കലര്‍ന്നു. സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു. ഡോ. തോമസ് ഐസക്കിനെക്കുറിച്ചും അദ്ദേഹം എം.എ. ബേബിയോട് അന്വേഷിച്ചു

.

1 അഭിപ്രായം:

  1. അജ്ഞാതന്‍2012, നവംബർ 30 4:39 PM

    ഡോ. തോമസ് ഐസക്കിനെക്കുറിച്ചും അദ്ദേഹം എം.എ. ബേബിയോട് അന്വേഷിച്ചു..adehathinu sukham thanneyaanu..onnu phone vilichu nokku..

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.