20110919

കോലഞ്ചേരി പള്ളി: മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ സമരം അവസാനിപ്പിച്ചു

കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ എട്ട്‌ ദിവസമായി കോലഞ്ചേരിയില്‍ നടത്തി വന്ന ഉപവാസസമരം അവസാനിപ്പിച്ചു. തര്‍ക്കം സംബന്ധിച്ചു് 15 ദിവസത്തിനകം സമവായത്തില്‍ എത്തണമെന്നും ഇല്ലെങ്കില്‍ കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാണു സമരം അവസാനിപ്പിക്കുന്നതെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു. 

 കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററില്‍ ഉപവാസം അനുഷ്‌ഠിച്ചിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായ്‌ക്ക്‌ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസും കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്‌ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസും ഇളനീര്‍ നല്‍കി. ഇന്നലെ രാത്രി 11 മണിയോടെ തീരുമാനമുണ്ടായത്‌.

 മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ. ബാബു, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബെന്നി ബഹനാന്‍ എംഎല്‍എ, ഐജി ആര്‍. ശ്രീലേഖ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, മീഡിയേഷന്‍ സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവരുമായി കോലഞ്ചേരി പ്രശ്‌നം ചര്‍ച്ച ചെയ്‌തു.

``കോലഞ്ചേരിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഒത്തുതീര്‍പ്പു ഫോര്‍മുലയൊന്നും ആയിട്ടില്ല. സര്‍ക്കാരിനു ശുഭാപ്‌തി വിശ്വാസമുണ്ട്‌, വ്യക്‌തമായ സമീപനവുമുണ്ട്‌. ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണ്‌. രണ്ടു വിഭാഗക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട് പക്ഷം പിടിക്കാന്‍ സര്‍ക്കാരില്ല. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചര്‍ച്ചകള്‍ നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന്‌ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

20110912

കോലഞ്ചേരി പള്ളി: കോലഞ്ചേരിയില്‍ നിരോധനാജ്ഞ; പൗലോസ് ദ്വിതീയന്‍ ബാവ നിരാഹാരം തുടങ്ങി

കോലഞ്ചേരി, സെപ്തം 11 രാത്രി:
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി ഭരണം സംബന്ധിച്ച് കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ അധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ നിരാഹാര സമരം തുടങ്ങി. സെപ്തം 11 ഞായറാഴ്ച രാവിലെ ഓര്‍ത്തഡോക്സ് സഭക്കാര്‍ വികാരിയുടെ നേതൃത്വത്തില്‍ കുര്‍ബാനയര്‍‍പ്പിയ്ക്കായി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ പ്രവേശിക്കുന്നതു് പോലീസ് തടഞ്ഞതിനെയും മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മ കോലഞ്ചേരിപള്ളിപ്പരിസരത്ത് ഉച്ചയ്ക്ക് 2.30ഓടെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെയും തുടര്‍‍ന്നു് വൈകുന്നേരം നാലിനാണു് പരിശുദ്ധ ബാവ ഉപവാസം തുടങ്ങിയതു്.


സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് ഓഗസ്റ്റ് 16നു് പള്ളിക്കേസുകള്‍ക്കായുള്ള പ്രത്യേക എറണാകുളം ജില്ലാക്കോടതി അന്തിമവിധി നല്കിയിരുന്നു .1934ലെ ഭരണഘടനയോട് കൂറുപുലര്‍ത്തുന്നവര്‍ക്കേ പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അവകാശമുള്ളു എന്നും കോടതി വിധിച്ചു. ഇതിനെതിരെയും പള്ളിയില്‍ ഓഗസ്റ്റ് 16നു് മുമ്പത്തെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു് സെപ്തം 10 ശനിയാഴ്ച വൈകിട്ട് 9 മണിക്കു് കോട്ടൂര്‍ പള്ളിക്കു് സമീപം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പു് സമരം നടത്തി. ഇരുവിഭാഗത്തേയും പള്ളിയില്‍ പ്രവേശിപ്പിയ്ക്കുവാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഉറപ്പു് നല്കി രാത്രി രണ്ടരയ്ക്കു് കുത്തിയിരിപ്പു് അവസാനിപ്പിക്കുകയായിരുന്നു.

സെപ്തം 11 ഞായറാഴ്ച രാവിലെ ഓര്‍ത്തഡോക്സ് സഭക്കാര്‍ വികാരിയുടെ നേതൃത്വത്തില്‍ കുര്‍ബാനയ്ക്കായി കോലഞ്ചേരി വലിയ പള്ളിയില്‍ പ്രവേശിക്കുന്നതു് പോലീസ് തടഞ്ഞു. അന്‍പതിലേറെ ഓര്‍ത്തഡോക്സുകാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. സംഘര്‍ഷാവസ്ഥ തുടര്‍ന്നു വരുന്നതിനിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ പള്ളിക്കുമുന്നിലെത്തി ഇരുപ്പുറപ്പിച്ചു. പോലീസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിന്തിരിഞ്ഞു.

പിന്നീട് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പറഞ്ഞു് ജില്ലാകളക്ടറുടെ നിര്‍ദേശമനുസരിച്ച് മൂവാറ്റുപുഴ ആര്‍ഡിഒ ആര്‍. മണിയമ്മ കോലഞ്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോലഞ്ചേരി പ്രധാന പള്ളിയിലും പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ പള്ളിയിലും ഇരുവിഭാഗത്തിനും കയറാനുള്ള അനുവാദവും 250 മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടുന്നതും നാലുദിവസത്തേക്ക് നിരോധിച്ചു. കൂടാതെ, പള്ളി താത്കാലികമായി അടച്ചിടുകയും ചെയ്തു.

വൈകുന്നേരം നാലിനു് കോലഞ്ചേരി കാതോലിക്കറ്റ് സെന്ററില്‍ നടന്ന പ്രതിഷേധ യോഗത്തിനുശേഷം നൂറുകണക്കിനു വിശ്വാസികളുടെ അകമ്പടിയോടെയാണു് പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ കുരിശിങ്കലേക്കെത്തി ഉപവാസം ആരംഭിച്ചത്. മെത്രാപ്പോലീത്തമാരായ ഡോ. മാത്യു മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ അത്താനാസിയോസ് എന്നിവരും എന്നിവരും ബാവയോടൊപ്പമെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന്, നിരോധനാജ്ഞ ലംഘിച്ചു എന്നാരോപിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം പ്രകടനം നടത്തി. പ്രകടനം കോലഞ്ചേരി ജംഗ്ഷനിലെ കുരിശുപള്ളിക്കു് മുമ്പിലെത്തി അവിടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തില്‍ ഒരു പറ്റം ആളുകള്‍ കുത്തിയിരിപ്പാരംഭിച്ചു. സഭയിലെ മറ്റു മെത്രാന്മാരായ ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഒരു പ്രാര്‍ത്ഥനായ‍്ഞത്തിനാണു് നീക്കം.

സമരത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു് ഇരുസഭകളിലെയും നൂറുകണക്കിന് ആളുകള്‍ കോലഞ്ചേരിയിലേയ്ക്കു് വന്നുകൊണ്ടിരിക്കുകയാണ്. കോലഞ്ചേരി പള്ളി 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നു് ജില്ലാ കോടതിയില്‍നിന്ന് അന്തിമവിധി വന്നതിനെത്തുടര്‍ന്നാണു് പ്രശ്നങ്ങള്‍ ആരംഭിച്ചത്.


കോലഞ്ചേരി പള്ളിയില്‍ സംഘര്‍ഷാവസ്ഥ; സ്ഥലത്ത് 144 പ്രഖ്യാപിച്ചു





കോലഞ്ചേരി, സെപ്തം 11: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോലഞ്ചേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെപ്തം 11ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കളക്ടറുടെ നിര്ദേ‍ശപ്രകാരം മൂവാറ്റുപുഴ ആര്‍ ഡി ഒ ആര്‍. മണിയമ്മ 144 പ്രഖ്യാപിച്ചത്.

കോലഞ്ചേരി പ്രധാന പള്ളിയിലും പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ പള്ളിയിലും ഇരുവിഭാഗത്തിനും കയറാനുള്ള അനുവാദവും 250 മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടുന്നതും നാലുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.

കോലഞ്ചേരി പള്ളി 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ജില്ലാക്കോടതിയുടെ ഉത്തരവുണ്ടായതോടെ പള്ളിയുടെ നിയന്ത്രണം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ഏറ്റെടുത്തിരുന്നു. പിന്നീട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം രണ്ടു് തവണ സ്റ്റേ വാങ്ങിയെങ്കിലും കോടതി പിന്നീട് നല്കിയ സ്റ്റേ ആവശ്യം തള്ളുകയും ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയുംചെയ്തു. ഇതോടെ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം വിഭാഗം കോലഞ്ചേരി പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് സെപ്തം 10 ശനിയാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനവും തുടര്‍ന്നു് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ഉപവാസവും നടത്തി. 9 മണിക്കു് തുടങ്ങിയ ഉപവാസം രാത്രി 2.30ഓടെയാണ് അവസാനിപ്പിച്ചത്. ഇരുവിഭാഗത്തേയും പള്ളിയില്‍ പ്രവേശിപ്പിയ്ക്കുവാന്‍ അനുവദിക്കില്ലെന്ന് ഉറപ്പു് നല്കിയതോടെയാണ് ഉപവാസം നിര്‍ത്തിയത്.

എന്നാല്‍, മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ കോലഞ്ചേരി പള്ളിയകത്ത് കുര്‍ബാനയ്ക്കായി വന്നതോടെ പള്ളിക്കുമുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെ സംഘര്‍ഷാവസ്ഥ തുടങ്ങി. പിന്നീട് ഇരുവിഭാഗത്തേയും പള്ളിക്കു് പുറത്തിറക്കി സുരക്ഷ ശക്തമാക്കി. എന്നാല്‍, ഇരുവിഭാഗവും പള്ളിപ്പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കി. രാവിലെ ഒമ്പതുമണിയോടെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭക്കാര്‍ പ്രധാന പള്ളിയിലേക്ക് നീങ്ങിയെങ്കിലും മൂവാറ്റുപുഴ ഡിവൈ.എസ്.പി. ടോമി സെബാസ്റ്റ്യനും പുത്തന്‍കുകരിശ് സിഐ കെ.വി. പുരുഷനും ചേര്ന്ന് ഇവരെ തടഞ്ഞ് പോലീസ്‌വാഹനത്തില്‍ നീക്കംചെയ്തു.

ഇതിനിടയില്‍ ഉമ്മന്‍ ചാവണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ ഓര്‍ത്തഡോക്‌സുകാര്‍ മുദ്രാവാക്യംമുഴക്കി. സംഘര്‍ഷാവസ്ഥ തുടര്‍ന്നു വരുന്നതിനിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ പള്ളിക്കുമുന്നിലെത്തി ഇരുപ്പുറപ്പിച്ചെങ്കിലും പോലീസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിന്തിരിഞ്ഞു. ഏറെനേരത്തെ സംഘര്ഷാചവസ്ഥയ്‌ക്കൊടുവില്‍ ജില്ലാ കളക്ടറുടെ നിര്ദേപശപ്രകാരമാണ് ഒടുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ, പള്ളി താത്കാലികമായി അടച്ചിടുകയും ചെയ്തു.