20100228

വിശ്വാസത്തോടൊപ്പം വിശ്വസ്തതയും അനിവാര്യം: പരിശുദ്ധ അരാം ബാവാ

നിരണം: വിശ്വാസത്തോടൊപ്പം വിശ്വസ്തതയും അനിവാര്യമാണെന്ന് അര്മീനിയന് ഓര്ത്തഡോക്സ് സഭാ തലവന് പരിശുദ്ധ അരാം പ്രഥമന് കെഷീഷ്യന് കാതോലിക്കാ. തോമസ് അപ്പോസ്തോലനാല് സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓര്ത്തഡോക്സ് വലിയ പള്ളിയില് നല്കിയ സ്വീകരണത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരണം വലിയ പള്ളിയില് ഫെ28 ഞായറാഴ്ച രണ്ടരയോടെ എത്തിയ അര്മീനിയന് സംഘത്തെ പള്ളി കവാടത്തില് നിന്നു വികാരി ഫാ. വര്ഗീസ് ജോര്ജ്, അസി. വികാരി ഫാ. വര്ഗീസ് ജോണ് എന്നിവരുടെയും ഭരണസമിതിയുടെയും നേതൃത്വത്തില് എതിരേറ്റു.

അര്‌മേനിയന്‌ ഓര്‌ത്തഡോക്‌സ്‌ സഭാ ചരിത്രവും നിരണം പള്ളിയുടെ ചരിത്രവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതായി പരിശുദ്ധ അരാം പ്രഥമന്‌ കാതോലിക്കാ ബാവ പറഞ്ഞു.
രണ്ടാം മാര്ത്തോമ്മാ, അഞ്ചാം മര്ത്തോമ്മാ എന്നിവരുടെ കബറിടത്തിലും തോമസ് അപ്പോസ്തോലന്റെ തിരുശേഷിപ്പിലും അരാം പ്രഥമന് കാതോലിക്കാ ധൂപപ്രാര്ഥന നടത്തി. ഡോ. യൂഹാനോന്‌ മാര്‌ ക്രിസോസ്‌തമോസ്‌ മെത്രാപ്പോലീത്ത അര്‌മീനിയന്‌ സഭാ ടെഹ്‌റാന്‌ ആര്‌ച്ച്‌ ബിഷപ്പ്‌ സെബൗ സര്‌ക്കിസിയാന്‌, ബിഷപ്പ്‌ നരേഗ്‌ അല്‌ എമിസിയാന്‌, ഫാ. മെസറൂബ്‌ സര്‌ക്കിസിയാന്‌ മലങ്കര ഓര്‌ത്തഡോക്‌സ്‌ സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‌ ഡോ. ഗബ്രിയേല്‌ മാര്‌ ഗ്രീഗോറിയോസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഇടവകയുടെ ഉപഹാരവും അര്മീനിയന് സംഘത്തിന് നല്കി. ഒട്ടേറെ വിശ്വാസികള്‌ ആശീര്വാദം നേടാനായി എത്തിയിരുന്നു. മൂന്നരയോടെ പരിശുദ്ധ അരാം പ്രഥമന് കാതോലിക്കായും സംഘവും ജില്ലയിലെ പര്യടനം പൂര്ത്തിയാക്കി.

സുവിശേഷമൂല്യം പകര്‍ന്ന് കൊടുക്കേണ്ടത് അജപാലക ദൗത്യം - അരാം പ്രഥമന്‍

ക്രൈസ്‌തവര്‍ ക്രിസ്‌തുവിന്റെ സ്‌ഥാനപതിമാര്‍
ചെങ്ങന്നൂര്‍: സുവിശേഷത്തിന്റെ മൂല്യവും ശക്തിയും സമൂഹത്തിന് പകര്‍ന്നുകൊടുക്കുകയാണ് അജപാലകദൗത്യമെന്ന് കിലിക്യയിലെ അര്‍മേനിയന്‍ കാതോലിക്കാ അരാം പ്രഥമന്‍ ബാവാ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസന രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ക്രിസ്‌തുവിന്റെ സ്‌ഥാനപതിമാരായതിനാല്‍ ക്രൈസ്‌തവര്‍ ക്രിസ്‌തുവിനെ ഉത്തരവാദിത്തത്തോടെ പ്രതിനിധാനം ചെയ്യുന്നവരായിരിക്കണമെന്ന്‌ ബാവ പറഞ്ഞു. ക്രൈസ്തവസാക്ഷ്യത്തിന്റെ സന്ദേശവാഹകരാകാന്‍ അര്‍മേനിയന്‍ ബാവ വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഫെ 28-നു് ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന രജതജൂബിലി സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്‌തു ഇടയശ്രേഷ്‌ഠനാണ്‌. ധീരനായ ഇടയന്‍ ആട്ടിന്‍പറ്റത്തിനൊപ്പം കഴിയുന്നു. സഭാ നേതാക്കന്‍മാരും അതുപോലെ പ്രവര്‍ത്തിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.

ഭദ്രാസനാധിപന്‍‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തിരസ്‌കരിക്കപ്പെടുന്നവരെയും നിരസിക്കപ്പെടുന്നവരെയും സ്വീകരിച്ചു വെളിച്ചത്തിലേക്കു നയിക്കുന്നതാണ്‌ സഭയുടെ ദൗത്യമെന്ന്‌ അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിനുനേരേ കടന്നാക്രമണം നടക്കുമ്പോഴും യഥാര്‍ഥവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കണം.

കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ മഹാപുരോഹിത സന്ദേശം നല്‍കി. ബാവായുടെ സന്ദേശം മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത വായിച്ചു. വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളെയും ഭീഷണികളെയും നേരിടാന്‍ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.


ഭദ്രാസന സെക്രട്ടറി ഫാ.മാത്യു വര്‍ഗീസ് ജൂബിലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിയുക്ത കാതോലിക്കാ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഭദ്രാസന ഡയറക്ടറിയുടെ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തി. ജൂബിലി സ്‌മാരക ഭവന താക്കോല്‍ദാനം മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിച്ചു. ജീവകാരുണ്യഫണ്ട്‌ വിതരണം ചെയ്‌തുകൊണ്ടു് ഭദ്രാസന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും ഭൂഭദ്രതാ വര്‍ഷാചരണത്തിന്റെയും ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നടത്തി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ജൂബിലി സ്മരണിക പ്രകാശനം ചെയ്തു.


ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ് പൗവത്തില്‍, ഡോ.സഖറിയാസ് മാര്‍ തിയോഫിലോസ്, കുര്യാക്കോസ് മാര്‍ ക്ലീമ്മിസ്, ജോസഫ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ.ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ്,ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ദിവാന്നാസിയോസ്, നിയുക്ത മെത്രാന്‍മാരായ ഫാ.ജോണ്‍ മാത്യൂസ്, യൂഹാനോന്‍ റമ്പാന്‍, നഥാനിയേല്‍ റമ്പാന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

എം.പി.മാരായ പ്രൊഫ.പി.ജെ.കുര്യന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.സി.വിഷ്ണുനാഥ് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, റവ.കെ.ഒ.ഫിലിപ്പ് കോര്‍ എപ്പിസ്‌കോപ്പ, ഡോ.ജോര്‍ജ് ജോസഫ്, ഫാ.തോമസ് വറുഗീസ് അമയില്‍, പ്രൊഫ.വി.ഐ. ജോസഫ്, ചാക്കോ വറുഗീസ്, അഡ്വ.വി.സി.സാബു എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന് മുന്നോടിയായി ജൂബിലി ഘോഷയാത്ര നടന്നു.

അര്‍‍മേനിയന്‍ സഭയുടെ സാഹോദര്യം വിളിച്ചോതി അരാം കാതോലിക്കാ അരാം പ്രഥമന്‍ ബാവ കല്ലൂപ്പാറ വലിയപള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിച്ചു

കല്ലൂപ്പാറ, ഫെ 28: മലങ്കര സഭയുടെ പാരമ്പര്യവും പൈതൃകവും വിലപ്പെട്ടതാണെന്നും അര്‍‍മേനിയന്‍ സഭയുമായി നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളതെന്നും ഓര്‍‍ത്തഡോക്‌സ്‌ സഭയുടെ കിലീക്യന്‍ കാതോലിക്കാ അരാം പ്രഥമന്‍ ബാവ പറഞ്ഞു. കല്ലൂപ്പാറ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ ഞായറാഴ്‌ച രാവിലെ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം വിശ്വാസികള്‍ക്ക് വാഴ്വ് നല്‍കുകയായിരുന്നു ബാവ.

മലങ്കരസഭയുടെ പാരമ്പര്യത്തോടൊപ്പം അര്‍മീനിയന്‍ സഭയുടെ സാഹോദര്യവും വിളിച്ചോതിയാണു് പരിശുദ്ധ അരാം പ്രഥമന്‍ കെഷീഷ്യന്‍ കാതോലിക്കായും അര്‍മീനിയന്‍ മെത്രാപ്പൊലീത്തമാരും കല്ലൂപ്പാറ വലിയപള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിച്ചതു്. ദൈവമാതാവിന്റെ തീര്‍ഥാടനകേന്ദ്രമായ കല്ലൂപ്പാറ വലിയ പള്ളിയില്‍ ഫെ 28 ഞായറാഴ്ച രാവിലെ 8.30-ന് എത്തിയ അര്‍മീനിയന്‍ സംഘത്തെ വികാരി ഫാ. ജിജി വര്ഗീസിന്റെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കുര്‍ബാനയ്ക്ക് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്ത കാര്‍മീകനായിരുന്നു.

ആദ്യമായാണ് ഒരു അര്‍മീനിയന്‍ കാതോലിക്കാ മലങ്കരയിലെ ഒരു ഇടവക പള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നത്. അര്‍മീനിയന്‍ സഭയുടെ ടെഹ്റാന്‍ ആര്‍ച്ച് ബിഷപ് സെബൗ സര്‍ക്കിസിയാന്‍, ബിഷപ് നരേഗ് അല്‍എമിസിയാന്‍, ഫാ. മെസറോബ് സര്‍‍ക്കീസിയാന്‍, മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, നിയുക്ത മെത്രാന്‍ ഫാ. ജോണ്‍ മാത്യു എന്നിവരും അനവധി വൈദികരും പങ്കെടുത്തു.

പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ വിശ്വാസികള്‍‍ക്കു് വാഴ്വ് നല്കി.മലങ്കര ഓര്ത്തഡോക്സ് സഭയിലെയും അര്മീനിയന് സഭയിലെയും വിശ്വാസികളെ ഒന്നായി കാണുന്നുവെന്നും ഇരുസഭയുടെയും വിശ്വാസം ഒന്നാണെന്നും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ പറഞ്ഞു.

മലങ്കരയിലെ പള്ളികളിലെ ആരാധനകളില്‍ കുട്ടികളുടെ പങ്കാളിത്തം ഏറെയാണ്. ഇത് കുടുംബങ്ങളില്‍ ആധ്യാത്മികത നിലനില്ക്കുന്നതിന്റ തെളിവാണ്. അമ്മമാര്‍ ദൈവമാതാവിനെപ്പോലെ സമര്‍പ്പണവും പ്രതിബദ്ധതയുമുള്ളവരായി തീരണമെന്നും ബാവ കൂട്ടിച്ചേര്‍‍ത്തു. അര്‍മീനിയന്‍‍ സംഘത്തിന് ഇടവകയുടെ ഉപകാരങ്ങള്‍ സമര്‍‍പ്പിച്ചു. ഒരു വിദേശസഭാ മേലധ്യക്ഷന്‍ ആദ്യമായാണ് കല്ലൂപ്പാറ വലിയപള്ളി സന്ദര്‍ശിക്കുന്നത്.

20100227

പഴയ സെമിനാരിയില്‍ സിനഡ് ധ്യാന കേന്ദ്രം

കോട്ടയം, ഫെ 27:മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ സുന്നഹദോസ് സമ്മേളിക്കുന്നതിനും റിട്ടയര്‍ ചെയ്യുന്ന മെത്രാപ്പോലീത്താമാര്‍ക്ക് താമസിക്കുന്നതിനുമുള്ള സിനഡ് ധ്യാനകേന്ദ്രത്തിനും കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹകരണത്തോടെ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് സ്മാരകമായി പണിയുന്ന ചാപ്പലിനും അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ഫെ 27നു് ശിലാസ്ഥാപനം നടത്തി.
പ. വട്ടശ്ശേരീല്‍ തിരുമേനിയുടെ 76 - ാം ഓര്‍മ്മ പെരുന്നാളിന് വി. കുര്‍ബ്ബാനയില്‍ പങ്കെടുക്കുകയും സ്മാരകപ്രഭാഷണം നടത്തുകയും ചെയ്തതിന് ശേഷമാണ് ധ്യാനകേന്ദ്രത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അടിസ്ഥാന ശില ആശീര്‍വദിച്ചു.

മനുഷ്യ ജീവിതം ഈശ്വരോന്മുഖമായ അഭംഗുര തീര്‍ത്ഥ യാത്രയായി മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടുിയുറച്ച വിശ്വാസം അഗാധമായ സ്നേഹം അതിരുകളില്ലാത്ത പ്രത്യാശ, മുന്‍വിധികളില്ലാത്ത ഒരുമിപ്പ് എന്നീ അടിസ്ഥാന മൂല്ല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു

ഫാ. പി. എ. ഫിലിപ്പ് പ്രസംഗം പരിഭാഷപ്പെടുത്തി. പ. കാതോലിക്കാ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ ക്ളീമ്മീസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ്, ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഡോ. സഖറിയാ മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൌസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് എന്നീ മെത്രാപ്പോലീത്താമാരും, ഫാ. ഡോ. ജോണ്‍ മാത്യൂസ്, ഫാ. ഡോ. നഥാനിയേല്‍ റമ്പാന്‍, ഫാ. വി.എം. ജയിംസ്, ഫാ. യൂഹാനോന്‍ റമ്പാന്‍, ഫാ. ഡോ. സാബു കുറിയാക്കോസ്, ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ ഫാ. വി. എം. എബ്രാഹാം എന്നീ നിയുക്ത മെത്രാന്മാരും പങ്കെടുത്തു. സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്, മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

കണ്ടനാട്‌ ഈസ്‌റ്റ് ആസ്‌ഥാനമായ മൂവാറ്റുപുഴയില്‍ പുതുതായി പണിയുന്ന സെന്റ്‌തോമസ് കത്തീഡ്രലിനും ബാവാ അടിസ്‌ഥാന ശിലയിട്ടു.

ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണം – അരാം കാതോലിക്കാ ബാവ


മൂവാറ്റുപുഴ: മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സ്വപ്നഭൂമിയാണ് കേരളമെന്നതിന് ഇവിടത്തെ വിവിധ ദേവാലയങ്ങളുടെ സജീവസാന്നിദ്ധ്യം തെളിവാണെന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മുവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രല്‍ അരമനയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവ.



ദേവാലയങ്ങള്‍ മതസൗഹാര്‍ദം ശക്‌തിപ്പെടുത്തുന്ന കേന്ദ്രങ്ങളാകണമെന്ന്‌ അര്‍മീനിയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദേവാലയം ക്രിസ്‌തുവിന്റെ ശരീരമാണ്‌. ദേവാലയങ്ങളുടെ നിര്‍മിതി സര്‍വമത സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിനും നീതി സമൂഹത്തിന്റെ കെട്ടുപണിക്കും ഉപകരിക്കണമെന്ന് ബാവ പറഞ്ഞു. നിലനില്‍ക്കുന്ന പ്രദേശത്തിന്‌ ഐശ്വര്യവും സമൃദ്ധിയും ശാന്തിയും പകരാന്‍ അതിനു കഴിയും. ഭാരതത്തിനു സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ സെന്റ്‌ തോമസിന്റെ നാമത്തിലുള്ള ദേവാലയം മൂവാറ്റുപുഴയുടെ ഐശ്വര്യമാകട്ടെയെന്ന്‌ അദ്ദേഹം ആശംസിച്ചു.


ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ സ്വാഗതപ്രസംഗം നടത്തി . കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്‌ഥാനമായ മൂവാറ്റുപുഴ അരമനയില്‍ പുതുക്കിപ്പണിയുന്ന സെന്റ്‌ തോമസ്‌ കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം ബാവ നിര്‍വഹിച്ചു. മുവാറ്റുപുഴ നഗരസഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം, സെന്റ് തോമസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഹാരങ്ങള്‍ ബാവയ്ക്ക് നല്‍കി. നഗരസഭയുടെ ഉപഹാരം നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടവും, കണ്ടനാട്‌ ഭദ്രാസനത്തിന്റെ ഉപഹാരം ഡോ. തോമസ്‌ മാര്‍ അത്തനാസിയോസുമാണു് പരിശുദ്ധ ബാവായ്‌ക്കു സമര്‍പ്പിച്ചതു്.



അര്‍മീനിയന്‍ പ്രതിനിധി സംഘത്തിലെ ടെഹ്‌റാന്‍ ആര്‍ച്ച്‌ ബിഷപ്‌ സെബൗ സര്‍ക്കീസിയാന്‍, ബിഷപ്‌ നരേഗ്‌ അല്‍എമിസിയാന്‍, ഫാ. മെസറോബ്‌ സര്‍ക്കിസിയാന്‍, ഓര്‍ത്തഡോക്‌സ്‌ സഭ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, ബാബു പോള്‍ എംഎല്‍എ, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌ തോട്ടം, പി.കെ. സുലൈമാന്‍ മൗലവി, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ പി.കെ. രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ നന്ദി പ്രസംഗം നടത്തി .


വൈകീട്ട് 4ന് അരമന കവാടത്തില്‍ പരിശുദ്ധ അരാം പ്രഥമന്‍ ബാവയെയും മെത്രാപ്പോലീത്തമാരെയും ബാബു പോള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ്, ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവരോടെ നേതൃത്വത്തില്‍‍ വൈദികരും വിശ്വാസികളും ചേര്‍ന്നു സ്വീകരിച്ചാനയിച്ചു.


കത്തീഡ്രല്‍ വികാരിമാരായ ഫാ. മാത്യൂസ്‌ കാഞ്ഞിരംപാറ, ഫാ. മേരിദാസ്‌ സ്‌റ്റീഫന്‍, അരമന മാനേജര്‍ തോമസ്‌ പോള്‍ റമ്പാന്‍, ഗീവര്‍ഗീസ്‌ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരാമേല്‍ തുടങ്ങിയവര്‍ സ്വീകരണത്തിനു നേതൃത്വം നല്‍കി.

.

അപ്പോസ്‌തലികതയും പാരമ്പര്യവും മുറുകെപ്പിടിക്കുക - പരിശുദ്ധ അരാം പ്രഥമന്‍ ബാവ


പരിശുദ്ധ അരാം പ്രഥമന്‍ ബാവയ്ക്ക് ഓര്‍ഡര്‍ ഓഫ് സെന്റ്‌ തോമസ്‌ ബഹുമതി സമ്മാനിച്ചു

തോമാശ്ലീഹായുടെ സാക്ഷ്യം സമൂഹത്തില്‍ നിലനിറുത്തണം


കോലഞ്ചേരി: മാര്‍ത്തോമ്മാ ശ്ലീഹയുടെ അപ്പോസ്തലികമായ പിന്തുടര്‍ച്ചയുള്ള ഇന്ത്യന്‍‍ (മലങ്കര) ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മാര്‍ത്തോമ്മായുടെ പാരമ്പര്യം പിന്തുടരാന്‍ ഉത്തരവാദിത്വമുണ്ടെന്നു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ ആഹ്വാനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ കോലഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ഏറ്റുവാങ്ങിക്കൊണ്ടു് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തെ സഭകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനമാക്കണമെന്നും സാക്ഷ്യത്തിന്റെയും ദൗത്യത്തിന്റെയും നിര്‍‍വഹണത്തിലൂടെ അപ്പോസ്‌തലികത മുറുകെപ്പിടിക്കണമെന്നും ബാവാ പ്രസ്താവിച്ചു . പാരമ്പര്യങ്ങളിലൂന്നിനിന്നു് സഭയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണം.

ഈ ബഹുമതി അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നല്കിയ സ്നേഹത്തിന്റെ ഏറ്റവും വലിയ ഉപഹാരമായി കരുതുന്നു. ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭാകുടുംബത്തിലെ സ്നേഹമുള്ള രണ്ട് അംഗങ്ങളായിതുടരാന്‍ ഇതു്സഹായിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയും സ്നേഹത്തിലും സാഹോദര്യത്തിലും കഴിയുന്നതും കുര്‍‍ബാന സംസര്‍‍ഗമുള്ളതുമായ ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭാകുടുംബത്തിലെ സഭകളാണു്. രണ്ടു സഭയുടെ തലവന്‍മാരായ കാതോലിക്കോസുമാര്‍‍ ഒരുമിച്ചുകൂടുമ്പോള്‍‍ അടുത്തടുത്തായി ഇരിക്കുമ്പോള്‍ യഥാര്‍‍ത്ഥത്തില്‍‍ സന്തോഷിക്കുന്നതു് ദൈവമാണു്. ദൈവത്തിന്റെ മഹത്വമാണു് ഇവിടെ വെളിവാകുന്നതു്. - ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമനെ നോക്കിക്കൊണ്ടു് പരിശുദ്ധ അരാം പ്രഥമന്‍ പറഞ്ഞു.

ഇന്ത്യയിലെത്തുന്നതിനുമുമ്പേ മാര്‍ത്തോമ്മാ ശ്ലീഹയെക്കുറിച്ചു ധാരാളം മനസ്സിലാക്കിയിട്ടുണ്ടു്.പക്ഷെ, മാര്‍ത്തോമ്മാ ശ്ലീഹയെ നേരിട്ടുകാണുന്നതും ശരിയായി അറിയുന്നതും കേരളത്തിന്റെ ഈ മണ്ണിലാണു്. ഇവിടെ നാലുദിവസമായി കാണുന്നതെല്ലാം മാര്‍ത്തോമ്മാ ശ്ലീഹയെയാണു്. ആ പേരിലുള്ള പള്ളിക്കൂടമായാലും കലാലയമായാലും ആശുപത്രിയായാലും മാര്‍ത്തോമ്മാ ശ്ലീഹാ നിറഞ്ഞുനില്‍‍ക്കുന്നു. മാര്‍ത്തോമ്മാ എന്നതു് ഒരു പേരുമാത്രമല്ല , ഭൂതകാലത്തിന്റെ പ്രതിനിധിമാത്രമല്ല എന്നു് ഈ നാടു് വ്യക്തമാക്കുന്നു. മാര്‍ത്തോമ്മാ ശ്ലീഹായെപ്പറ്റി മനസ്സിലാക്കാന്‍ ഇന്ത്യയിലേക്കു വരണം.

മാര്‍തോമാശ്ലീഹയും ഇന്ത്യന്‍ ക്രിസ്‌തീയതയും ഏറെ പ്രാധാന്യമുളളതാണ്‌. മാര്‍ത്തോമ്മായുടെ പാരമ്പര്യം പിന്തുടരാന്‍ നിങ്ങള്‍‍ക്കു് ഉത്തരവാദിത്വമുണ്ടു്. പാരമ്പര്യത്തിലുള്ള വിശ്വാസമാണു് സഭകളുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും അടിസ്ഥാനം. പാരമ്പര്യങ്ങളിലൂന്നിനിന്നുകൊണ്ടു് സഭയുടെ അഖണ്ഡത കാത്തുസൂക്ഷിക്കണം. പാരമ്പര്യമില്ലെങ്കില്‍ സ്വത്വം നഷ്ടമാകും. മാര്‍ത്തോമ്മായുടെ വിശ്വാസ സാക്ഷ്യം സമൂഹത്തില്‍ നിലനിറുത്തണം.


മാര്‍ത്തോമ്മാ ശ്ലീഹയുടെ അപ്പോസ്തലികമായ പിന്തുടര്‍ച്ച ഇന്ത്യന്‍‍ സഭക്കുണ്ടു്. നമ്മുടെ രണ്ടുസഭകളും അപ്പോസ്തലികമായ ഉത്ഭവവും പാരമ്പര്യവും ഉള്ളവയണു്. അപ്പോസ്‌തലികത വെളിവാക്കേണ്ടതു് സാക്ഷ്യം വഹിക്കുന്നതിലും ദൗത്യം നിര്‍‍വഹിക്കുന്നതിലുമാണു്. കൂട്ടക്കൊലയെ നേരിടുകയും പ്രതിസന്ധിയിലൂടെ കടന്നുപോകുകയും ചെയ്തപ്പോള്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ അപ്പോസ്‌തലികത സംരക്ഷിച്ചു. അപ്പോസ്‌തലികതയും പാരമ്പര്യവും മുറുകെപ്പിടിച്ചു് പ്രവര്‍ത്തിച്ചുവരുന്നതാണു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നേട്ടം - പരിശുദ്ധ അരാം പ്രഥമന്‍ ബാവാ പറഞ്ഞു.



ഫെ 27 നു് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന പ്രൌഡ ഗെംഭീരമായ ചടങ്ങിലാണു് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ പരിശുദ്ധ അരാം പ്രഥമന്‍ ബാവായ്ക്കു് നല്‍കി ആദരിച്ചതു്.
അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ 'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ബഹുമതി സ്വീകരിക്കുമ്പോള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ തന്നെയാണു് ബഹുമാനിക്കപ്പെടുന്നതെന്നു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭകളുടെ പാരമ്പര്യത്തിനും അന്തസ്സിനും ഒട്ടേറെ സംഭാവനകള്‍ ചെയ്തതാണു് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ. ഇസ്ലാമും ക്രിസ്തുസഭയും തമ്മില്‍‍സഹിഷ്ണുതയും സൗഹാര്‍ദവും വളര്‍‍ത്താന്‍ ഏറെ ശ്രമിച്ചയാളാണു് പരിശുദ്ധ അരാം പ്രഥമന്‍ ബാവാ രാജ്യാന്തരപ്രശ്നങ്ങളില്‍ മാതൃകാപരമായി ഇടപെടുകയും ചെയ്യുന്നു.
'ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌' ബഹുമതിനല്കുന്നതിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെഅദ്ധ്യക്ഷതയില്‍ പൗരസ്ത്യ സുന്നഹദോസ് അംഗീകരിച്ച പ്രശസ്തി പത്രം ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ വായിച്ചു.
സ്വീകരണ സമ്മേളനം നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ് ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ സ്വാഗതവും മാത്യൂസ് മാര്‍ സേവേറിയോസ് നന്ദിയും പറഞ്ഞു. മാര്‍ത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അനുഗ്രഹപ്രഭാഷണം നടത്തി. അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ ബിഷപ്പ് മാര്‍ യോഹന്നാന്‍ യോസേഫ് അഡ്വ. എം.എം.മോനായി എംഎല്‍എ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

ചടങ്ങില്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്, തോമസ് മാര്‍ അത്താനാസിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ദിവന്നാസിയോസ്, വൈദികട്രസ്റ്റി ഫാ. ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ സെക്രട്ടറി ജോര്‍ജ്‌ ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഡോ. കെ.എം. ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു.

ഫാ. സി.എം. കുര്യാക്കോസ്‌, ഫാ. ജോണ്‍ കുര്യാക്കോസ്‌, ഫാ. എം.വി. എബ്രാഹം പൂവത്തുംവീട്ടില്‍, ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
നേരത്തേ മൂവാറ്റുപുഴ അരമനയില്‍‍നിന്നു് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കോലഞ്ചേരിക്കുപുറപ്പെട്ട പരിശുദ്ധ അരാം പ്രഥമന്‍ ബാവായെ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ സ്വീകരണത്തിനുശേഷം കോലഞ്ചേരി ജംഗ്‌ഷനില്‍നിന്ന്‌ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശ്വാസികള്‍ സമ്മേളനസ്‌ഥലമായ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലേക്ക്‌ സ്വീകരിച്ചാനയിച്ചു.
.

20100226

ജീവിതം തീര്‍ത്ഥയാത്രയാകണം: അരാം ബാവാ

കോട്ടയം, ഫെ 27: മനുഷ്യജീവിതം ഈശ്വരോന്മുഖമായ തീര്‍ത്ഥയാത്രയായി മാറണമെന്നും വിശ്വാസം, സ്‌നേഹം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിതം നയിക്കണമെന്നും അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യ കാതോലിക്കോസ് അരാം പ്രഥമന്‍ ബാവാ പറഞ്ഞു.

ഫെ 27നു് കോട്ടയം ചുങ്കം പഴയ സെമിനാരിയില്‍ കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍ തിരുമേനി) മെത്രാപ്പോലീത്തയുടെ 76-ാംമത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അരാം ബാവാ.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സമ്മേളിക്കുന്നതിനും സ്ഥാനമൊഴിയുന്ന മെത്രാപ്പോലീത്താമാര്‍ക്ക് താമസിക്കുന്നതിനുമുള്ള സിനഡ് ധ്യാനകേന്ദ്രത്തിനും കാലംചെയ്ത സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ സ്മാരകമായി പണിയുന്ന ചാപ്പലിനും അരാംബാവാ ശിലാസ്ഥാപനം നടത്തി. മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കബാവാ അടിസ്ഥാന ശില ആശീര്‍വദിച്ചു. നിയുക്ത കാതോലിക്ക ഡോ.പൗലോസ് മാര്‍ മിലിത്തിയോസും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

വൈകീട്ട് കോലഞ്ചേരി സെന്റ്പീറ്റേഴ്‌സ് കോളേജ് മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം അരാംബാവാ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്‍കി അരാം ബാവായെ ആദരിച്ചു. മൂവാറ്റുപുഴയില്‍ പുതുതായി പണിയുന്ന സെന്റ്‌തോമസ് കത്തീഡ്രലിനും, കോലഞ്ചേരി മെഡിക്കല്‍ കോളേജ് ന്യൂറോളജി ബ്ലോക്കിനും അരാം ബാവാ അടിസ്ഥാന ശിലയിട്ടു.