20100128

ബഹു. ജില്ലാ കോടതിവിധി:പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഇടവകയുടെ ഐക്യത്തിനു പുതിയ സാധ്യത

”നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്‌ ഞാന്‍ അവരിലും
നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികഞ്ഞവരായിരിക്കേണ്ടതിന്‌ തന്നെ” വി. യോഹ.17:23


പുതുവര്‍ഷത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വിശ്വാസികള്‍ക്ക്‌ പുത്തന്‍ പ്രചോദനമായി പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ പള്ളി കേസിലും കോടതി നീതി പൂര്‍വ്വമായ തീര്‍പ്പുണ്ടാക്കിയിരിക്കുന്നു. 1995 ല്‍ പരമോന്നത നീതി പീഠത്തില്‍ നിന്നുണ്ടായ തീര്‍പ്പിനെ തുടര്‍ന്ന്‌, ഏകസഭ, ഏക തലവന്‍, ഏകഭരണഘടന എന്ന ലക്ഷ്യത്തോടെ നീങ്ങിയ സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക്‌ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ ഇതാ :


Para-17 last: So, it could be seen that the decision of the Hon’ble Supreme Court in 1995 is binding on all the churches of Malankara Association and the 1934 constitution shall govern and regulate the administration of the parish churches as provided in the constitution.



Para-18: It is to be noted that the case of the defendants is that they have opted out of Malankara Association and associated with Jacobite Syrian CHRISTIAN Association. Of course, the parishioners of the plaint church can associate with Jacobite Syrian Christain Association. but, their case is that the 1st defendant parish church is to be governed under 2002 constitution cannot be accepted in the light of the judgment of the Supreme Court in 1995 sc 2001 as the plaint church is a parish church of Malankara Church it could be seen from the list of the parish churches of Malankara that this parish church is included in the Malankara Churches and so the 1st defendant church is to be governed and administrated by 1934 constitution.



(1995 ലെ സുപ്രീം കോടതി വിധി മലങ്കരസഭയിലെ എല്ലാ പള്ളികള്‍ക്കും ബാധകവും, ആ പള്ളിയില്‍ 1934 ലെ സഭാ ഭരണഘടനാപ്രകാരം ഭരിക്കപ്പെടേണ്ടതുമാകുന്നു. എതിര്‍കക്ഷികളുടെ കേസു പ്രകാരം അവര്‍ മലങ്കര അസോസിയേഷനില്‍ നിന്നും പുറത്തുപോയി എന്നും യാക്കോബായ സിറിയന്‍ ക്രിസ്‌ത്യന്‍ അസോസിയേഷനുമായി യോജിച്ചു എന്നുമാണല്ലോ. നിശ്ചയമായും ഇടവകക്കാര്‍ക്ക്‌ അങ്ങനെ തീരുമാനിക്കാം. എന്നാല്‍ മലങ്കര സഭയിലെ ഇടവകപള്ളിയാകയാല്‍ ഭരണം 2002 ലെ ഭരണഘടനാ പ്രകാരം ആകണം എന്ന അവരുടെ നിലപാട്‌ 1995 -ലെ സുപ്രീം കോടതി വിധി പ്രകാരം സ്വീകാര്യമല്ലാത്തതും മലങ്കര സഭയിലെ ഇടവക പള്ളികളുടെ ലിസ്റ്റില്‍ ഈ പള്ളിയും ഉള്‍പ്പെട്ടിട്ടുള്ളതു നിമിത്തം ഒന്നാം എതിര്‍കക്ഷി പള്ളി 1934 ലെ മലങ്കര സഭാ ഘടന പ്രകാരം ഭരിക്കപ്പെടേണ്ടതും ആകുന്നു. )


Para-21: The law of the land has to be obeyed by all the peace loving people. But what is happening is against that. Since the plaint church is a Parish of the Malankara Orthodox Church, administration of the same can only be as per the provision of 1934


Constitution as directed by the Apex Court and nobody can ignore the same. Since the Patriarch faction has opted out from Malankara Association of Malankara Orthodox Church their remedy is not to fight for the church which belongs to the Malankara Orthodox Church but to move out from there. They are not supposed to fight for a matter which has already been settled by the Apex Court. The mere fact that as an internal arrangement the 2nd defendant vicar is also doing holy services in the church and is in possession of some of the registers and records of the church will not entitle them to claim administration of the church under 2002 constitution. So also the production of the title deeds of the administration of the church and its properties. A proper administration to manage the affairs of the church is absolutely necessary and as this church is to be governed and administrated by 1934 constitution, the plaintiffs are entitled to get a decree for some of the reliefs sought for in the plaint.


In the result a decree is passed removing the defendants 3 and 4 as the trustees of the 1st Defendant church. They are restrained by a decree of permanent prohibitory injunction from functioning from causing obstruction to the 1st plaintiff, present vicar of the 1st defendant church in convening the pothuyogam of the 1st defendant church and conducting election of the managing committee and lay trustees in accordance with 1934 constitution. The parties are directed to bear their respective costs.


(രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ സമാധാനകാംക്ഷികളായ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. എന്നാല്‍ സംഭവിക്കുന്നത്‌ അതിന്‌ വിരുദ്ധവും. അന്യായ വിവരണത്തില്‍പ്പെട്ട പള്ളി മലങ്കര സഭയിലെ ഒരിടവക പള്ളിയും തന്മൂലം ആയതിന്റെ ഭരണം 1934 ലെ സഭാഭരണ ഘടനപ്രകാരം മാത്രം നടത്തപ്പെടേണ്ടതുമാണെന്ന സംഗതി ബഹു.സുപ്രീംകോടതി അസന്നിഗ്‌ദ്ധമായി തീരുമാനിച്ചിട്ടുള്ള സ്ഥിതിക്ക്‌ ആര്‍ക്കും ആയത്‌ അവഗണിക്കാന്‍ പറ്റാത്തത്‌ ആകുന്നു. പാത്രിയര്‍ക്കാ പക്ഷം സ്വയം മലങ്കര അസോസിയേഷനില്‍ നിന്നും പുറത്തുപോയ നിലക്ക്‌ അവര്‍ക്കുളള പരിഹാരം മലങ്കര സഭയുടെ പള്ളികള്‍ക്ക്‌ വേണ്ടി പോരടിക്കുകയല്ല അതില്‍ നിന്നും പുറത്തുപോവുകയാണ്‌. പരമോന്നത കോടതി തീരുമാനമെടുത്ത നിലയ്‌ക്ക്‌ പള്ളികള്‍ക്കുവേണ്ടി പോരടിക്കുക അവരില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന സംഗതിയുമല്ല. 2-ാം എതൃകക്ഷി (പാത്രിയാര്‍ക്കാ പക്ഷത്തെ വികാരി) ഇടക്കാല സംവിധാനമെന്ന നിലയില്‍ ആരാധന നടത്തിയിരുന്നതോ പള്ളി വക ചില പ്രമാണികളും രേഖകളും കൈവശം വെയ്‌ക്കുന്നുവെന്നുള്ളതുകൊണ്ടോ 2002 ലെ ഭരണഘടനപ്രകാരം പള്ളി ഭരിക്കപ്പെടണം എന്നു പറയാന്‍ അവര്‍ക്ക്‌ യാതൊരുഅവകാശവും ഇല്ല. അതുപോലെ തന്നെ ഏതാനും ആധാരങ്ങള്‍ കൈവശം വച്ചതുകൊണ്ടുമാത്രം, അവരുടെ കേസിന്‌ യാതൊരു നേട്ടവുമുണ്ടാകുന്നില്ല, കൃത്യമായ വ്യവസ്ഥകളും ഭരണസംവിധാനവും പള്ളി ഭരണത്തിന്‌ ആവശ്യമുള്ളതും പള്ളി 1934 ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടുന്നതും, ഭരിക്കപ്പെടേണ്ടതും തന്മൂലം വാദി ആവശ്യപ്പെട്ട ഏതാനും നിവൃത്തികള്‍ക്ക്‌ അവര്‍ക്ക്‌ അവകാശമുള്ളതും ആകുന്നു.


കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനമെത്രാപ്പൊലീത്ത 1934 ലെ ഭരണഘടനാപ്രകാരം നിയമിക്കുന്ന വികാരിക്കോ പുരോഹിതര്‍ക്കോ മാത്രമേ പള്ളിയില്‍ പ്രവേശിച്ചു കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കാന്‍ അധികാരമുള്ളൂ.


മേല്‍പ്പറഞ്ഞ വിലയിരുത്തലുകളുടെ വെളിച്ചത്തില്‍ മൂന്നും നാലും കക്ഷികളെ (പാത്രിയര്‍ക്കാ ഭാഗം ട്രസ്റ്റിമാരെ) ഒന്നാം എതൃകക്ഷി പള്ളി ട്രസ്റ്റി സ്ഥാനത്തുനിന്നും നീക്കിയിരിക്കുന്നതും, ഒരു ശാശ്വത നിരോധന ഉത്തരവുമുഖേന അവര്‍ ട്രസ്റ്റിമാരായി പ്രവര്‍ത്തിക്കുന്നത്‌ വിലക്കിയിരിക്കുന്നതും ആകുന്നു. രണ്ടും (പാത്രിയര്‍ക്കാഭാഗത്തെ വികാരി) മൂന്നും നാലും എതൃകക്ഷികളോ അവരുടെ കീഴില്‍ മറ്റ്‌ ആരെങ്കിലുമോ, ഏതെങ്കിലും പുരോഹിതനേയോ, സ്ഥാനികളെയോ, പള്ളിയിലോ,ചാപ്പലുകളിലോ പ്രവേശിപ്പിക്കുകയോ ആരാധന നടത്തിക്കുകയോ മതപരമായ ചടങ്ങുകള്‍ നടത്തിക്കുകയോ ചെയ്യുന്നതും ശാശ്വത നിരോധന ഉത്തരവുമൂലം വിലക്കിയിരിക്കുന്നു. രണ്ടാം എതൃകക്ഷിയെ (പാത്രിയര്‍ക്കാ പക്ഷ വികാരി) പള്ളിയുടെ വികാരിയുടെ ചുമതല വഹിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നു. ഒന്നാം വാദിയെ (ഫാ. ഷിബു കുര്യന്‍) വികാരിയുടെ ചുമതല വഹിക്കുന്നതില്‍ നിന്നോ 1934 ലെ സഭാ ഭരണഘടന പ്രകാരം പൊതുയോഗം വിളിക്കുന്നതില്‍ നിന്നോ തെരഞ്ഞെടുപ്പുനടത്തി മാനേജിംഗ്‌ കമ്മിറ്റിയേയോ, കൈക്കാരന്മാരെയോ തെരഞ്ഞെടുക്കുന്നതില്‍ നിന്നോ, എതൃകക്ഷികളോ അവര്‍ക്കുകീഴില്‍ മറ്റാരെങ്കിലുമോ തടസ്സം സൃഷ്‌ടിച്ചുകൂടാത്തതും ആകുന്നു.


വ്യവസ്ഥാപിതമായി സഭയും ഇടവകയും ഭരിക്കപ്പെടുന്നതുകൊണ്ട്‌ അനര്‍ഹരായി അധികാരസ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചവര്‍ക്കല്ലാതെ സഭാ വിശ്വാസികള്‍ക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ല. രാജ്യത്തെ സിവില്‍ നിയമത്തിന്റെ പഴുതുകളിലൂടെ നില നില്‍ക്കാന്‍ ശ്രമിക്കുന്ന സഭ പേരില്‍ ക്രിസ്‌ത്യാനി എന്നു ചേര്‍ത്തതുകൊണ്ടുമാത്രം ക്രിസ്‌തീയമാകുന്നില്ല. സഭയിലെ കലഹങ്ങളും സംഘര്‍ഷങ്ങളും മൂലം നവീകരണ സഭക്കാര്‍ക്ക്‌ വളക്കൂറുള്ള മണ്ണും സമൂഹത്തിന്‌ പ്രതിസാക്ഷ്യവുമാകാതിരിക്കാന്‍ സഭാമക്കളുടെ വിവേകപൂര്‍വ്വമായ ഒരു തീരുമാനം ധാരാളം മതി.


പാലക്കുഴ പാലക്കുഴ സെന്റ്‌ ജോണ്‍സ്‌ ഇടവകാംഗങ്ങള്‍
20.01.2010


ബഹു. ജില്ലാ കോടതിവിധി: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.